Christmas Exam


Labour India Info World

Showing posts with label VII. Show all posts
Showing posts with label VII. Show all posts

Wednesday, 17 July 2013

Class VII Malayalam കേരളപാഠാവലി Unit-II അതിനുമപ്പുറം

ഹിരോടാഡയ്‌ക്ക്‌ വൈകല്യമില്ല!
ശാരീരികവും മാനസികവുമായ പരാധീനത അനുഭവിക്കുന്നവരെ സമൂഹത്തിന്‌ എങ്ങനെയെല്ലാം പിന്തുണയ്‌ക്കാനാവും എന്നതിന്‌ ഉത്തമ ഉദാഹരണമാണ്‌ ഹിരോടാഡയുടെ ജീവിതം. ഹിരോടാഡയെക്കുറിച്ച്‌ നിങ്ങള്‍ക്കറിയേണ്ടേ? താഴെക്കൊടുത്തിരിക്കുന്ന കുറിപ്പ്‌ വായിക്കൂ:
കൈയും കാലുമില്ലാതെ ഭൂമിയില്‍ പിറന്നുവീണു. ഇല്ലാത്ത കൈകള്‍ കൊണ്ട്‌ എഴുതി; കാണാത്ത കാലുകൊണ്ട്‌ കളിച്ചു. ആള്‍ ഇപ്പോള്‍ ജപ്പാനിലെ ഷില്‍ജുക്കു എലിമെന്ററി സ്‌കൂളിലെ മുഴുവന്‍സമയ അദ്ധ്യാപകനായി ജോലി ചെയ്യുന്നു. അത്ഭുതപ്പെടേണ്ട. ജപ്പാനില്‍ വലിയൊരു താരമാണ്‌ ഹിരോടാഡ. സുന്ദരനാണ്‌, കായികതാരമാണ്‌, കളിയെഴുത്തുകാരനാണ്‌ അദ്ദേഹം. നിറപ്പകിട്ടാര്‍ന്ന ഡിസൈന്‍ ഷര്‍ട്ട്‌ ധരിച്ച്‌ സദാ ഉൗര്‍ജ്ജസ്വലനായ ഹിരോടാഡ, നാല്‍പ്പത്തഞ്ചുലക്ഷം കോപ്പി വിറ്റഴിഞ്ഞ `എല്ലാം തികഞ്ഞവര്‍ ആരുമില്ല' എന്ന അനുഭവക്കുറിപ്പുകളുടെ രചയിതാവുമാണ്‌.


ജനിച്ചുവീഴുമ്പോഴേ കൈയും കാലുമില്ലായിരുന്ന കുഞ്ഞിനെ, പ്രതികരണമെന്താവുമെന്ന പേടികൊണ്ട്‌ അമ്മയെ കാണിച്ചത്‌ ഒരു മാസത്തിനുശേഷമാണ്‌. പക്ഷേ മകന്റെ ഓമനത്തം തിരിച്ചറിഞ്ഞ്‌ അമ്മ സന്തോഷിക്കുകയാണു ചെയ്‌തത്‌. മാതാപിതാക്കള്‍ കൊച്ചു ഹിരോടാഡയെ സാധാരണസ്‌കൂളില്‍ സാധാരണ വിദ്യാര്‍ത്ഥിയായി പഠിപ്പിച്ചു. ചക്രക്കസേരയില്‍ സ്‌കൂളിലെത്തിയ അവനെ, സ്വന്തമായി ചക്രക്കസേരയില്ലാത്ത മറ്റു കുട്ടികള്‍ അസൂയയോടെ നോക്കി നിന്നു. അതവനില്‍ ആത്മവിശ്വാസം വളര്‍ത്തി. കൈകള്‍ക്കു പകരമുളള മാംസപിണ്‌ഡത്തിനും താടിക്കുമിടയില്‍ പെന്‍സിലും പേനയും വച്ച്‌ എഴുതിയ ഹിരോടാഡ പാത്രത്തില്‍ ഘടിപ്പിച്ച പ്രത്യേക സ്‌പൂണുകൊണ്ട്‌ ഭക്ഷണം കഴിച്ചു. നിലത്തുരുണ്ടും മറിഞ്ഞും ബാസ്‌ക്കറ്റ്‌ബോള്‍ കളിച്ചു. കൂട്ടുകാര്‍ അവനുവേണ്ടി കളിയുടെ നിയമങ്ങള്‍ മാറ്റിയെഴുതി. കളിയിലെ മികവ്‌ അവനെ കളിയെഴുത്തിലേക്കു തിരിച്ചു. ടെലിവിഷന്‍ പരിപാടികളുടെ അവതാരകനുമായി.
ഹിരോടാഡയുടെ വിജയം ജപ്പാന്‍കാര്‍ക്ക്‌ വികലാംഗരോടുളള മനോഭാവം തന്നെ മാറ്റിയെടുത്തു. വാഹനങ്ങളില്‍, ശൗചാലയങ്ങളില്‍, വിദ്യാഭ്യാസസ്ഥാപനങ്ങളിലെല്ലാം വികലാംഗര്‍ക്കായുളള പ്രത്യേക സൗകര്യങ്ങള്‍ അവര്‍ ഒരുക്കി. മനസ്സിനെ ബാധിക്കാത്ത വൈകല്യവുമായി വിജയിച്ച്‌ നിവര്‍ന്നു നില്‍ക്കുകയാണു ഹിരോടാഡ ഒട്ടോടാകെ. 


Saturday, 13 July 2013

Class VII Malayalam(അടിസ്ഥാനപാഠാവലി) Unit-1കളിക്കളം Chapters-3. സമയത്തെ പിന്നിലാക്കിയ കരുത്ത്‌


കണ്ണാരംപൊത്തിക്കളി : ഒരു കുട്ടി നിശ്ചിതസ്ഥലത്ത്‌ കണ്ണുപൊ ത്തിനില്‍ക്കും. മറ്റുകുട്ടികള്‍ പല സ്ഥലങ്ങളിലായി ഒളിച്ചിരിക്കും. ഒളിച്ചിരിക്കുന്ന കുട്ടികള്‍ കൂവുന്നതുകേട്ടാല്‍, കണ്ണടച്ചു നില്‍ക്കുന്ന കുട്ടി ഒളിച്ച കുട്ടികളെ കണ്ടുപിടിക്കാന്‍ പുറപ്പെടും. കണ്ടുപിടിക്കുന്നതിനു മുമ്പ്‌ ഒളിച്ചിരുന്ന കുട്ടി കളില്‍ ആരെങ്കിലും നിശ്ചിതസ്ഥാനത്തു വന്നുതൊട്ടാല്‍, കണ്ണടച്ചിരുന്ന കുട്ടി തോല്‍ക്കും. ഈ കളിക്കിടയില്‍
`കണ്ണാടംപൊത്തിപ്പൊത്തി
കടക്കാടം കടന്നുകടന്ന്‌
കാണാത്ത പിള്ളേരൊക്കെ
കണ്ടുംകൊണ്ടോടിവായോ
അക്കരനിക്കണ ചക്കിപ്പെണ്ണിന്റെ
കയ്യോ കാലോ തൊട്ടുവായോ'
എന്ന പാട്ടുപാടാറുണ്ട്‌.
കൊക്കംപറക്കല്‍ :
പെണ്‍കുട്ടികളുടെ ഒരു വിനോദമാണിത്‌. കക്കുകളി, പാണ്ടികളി, കൊത്തന്‍ മാടിക്കളി എന്നിങ്ങനെ ഈ കളി ക്ക്‌ ദേശഭേദമനുസരിച്ച്‌ പേരുകളുണ്ട്‌. ചട്ടിക്കഷണമോ പരന്ന കല്ലോ ആണ്‌ കളിക്കാന്‍ ഉപയോഗിക്കുക. ഇതിന്‌ `കക്ക്‌' എന്നു പറയും. നിലത്ത്‌ എട്ടുകള്ളികളുള്ള ദീര്‍ഘചതുരം വരയ്‌ക്കണം. ആദ്യം കളിക്കുന്ന കുട്ടി ഒരു മീറ്റര്‍ അകലെനിന്ന്‌ കക്ക്‌ ആദ്യത്തെ കള്ളിയില്‍ എറിയും. ആ കുട്ടി നിന്ന സ്ഥലത്തുനിന്ന്‌ ഒരു കാലു മടക്കി കൊത്തന്‍മാടിക്കൊണ്ട്‌ ഒന്നാമത്തെ കള്ളിയിലെ കക്കിന്റെ മുകളിലേക്ക്‌ ചാടണം. പിന്നെ കക്ക്‌ അടുത്ത കള്ളിയിലേക്ക്‌ വരയില്‍ക്കൊള്ളാതെ തട്ടിയിടണം. ഇപ്രകാരം എട്ടുകള്ളിയിലും ചാടി, ഒടുവില്‍ കക്ക്‌ പുറത്തേക്ക്‌ തട്ടിത്തെറിപ്പിച്ച്‌ അതിന്മേല്‍ ചാടും. കളി അപ്പോഴും അവസാനിക്കുന്നില്ല. ഒരു കാല്‍ നിലത്തു കൊ ള്ളിക്കാതെ, കക്ക്‌ രണ്ടാംകള്ളി യിലേക്ക്‌ തെറിപ്പിച്ച്‌ ക്രമപ്രകാരം കളിക്കണം. ഇപ്രകാരം എട്ടുകള്ളി യിലും കക്ക്‌ തെറിപ്പിച്ച്‌ പുറത്തെ ത്തിയശേഷം കക്ക്‌ ഉള്ളംകൈയില്‍ വെച്ച്‌ എട്ടു കള്ളിയിലും കൊത്തന്‍മാടിച്ചാടുക. പിന്നെ, പുറം കൈയില്‍ വെച്ച്‌ ചാടുക. അടുത്തതായി, കൈ മുഷ്‌ടിയായി പിടിച്ച്‌ അതിന്മേല്‍ `കക്ക്‌' വെച്ച്‌ ചാടുക. പിന്നീട്‌ പുറംകാലില്‍ വച്ചും അതിനുശേഷം കണ്‍പുരിക ത്തിന്മേല്‍ വെച്ചും ഒടുവില്‍ തല യില്‍ വച്ചും തുള്ളണം. അവസാനം ദീര്‍ഘചതുരത്തിന്റെ പിറകില്‍ ചെന്ന്‌ തിരിഞ്ഞു നിന്ന്‌ പിറകോട്ട്‌ കക്ക്‌ എറിയണം. ആ കക്ക്‌ ഒന്നാമത്തെയോ എട്ടാമത്തെയോ കള്ളിയില്‍ വീഴണം. ഈ കോളത്തില്‍ കക്ക്‌ വീണ സ്ഥലത്ത്‌ പ്രത്യേകം അടയാള മിടും. പിന്നീട്‌ കളിക്കുമ്പോള്‍ ആ കള്ളിയില്‍ രണ്ടു കാലും കുത്തി നില്‍ക്കാവുന്നതാണ്‌. ഇതെല്ലാം പിഴയ്‌ക്കാതെ കളിച്ചാല്‍ ജയിച്ചു. പിഴ വന്നാല്‍, അടുത്ത ആള്‍ കളിക്കാന്‍ തുടങ്ങും.
ചട്ടികളി: നമ്മുടെ നാട്ടിന്‍പുറങ്ങ ളില്‍ കുഞ്ഞുങ്ങളുടെ ഒരു പ്രധാന അവധിക്കാലകളിയായിരുന്നു ചട്ടി കളി. കൈയടക്കം, ഏകാഗ്രത, എണ്ണല്‍ശേഷി എന്നിവ വളര്‍ത്തുന്ന തോടൊപ്പം ഓട്ടവും ചാട്ടവും ഒക്കെ ഉള്ളതുകൊണ്ട്‌ ആരോഗ്യപരവുമായിരുന്നു ഈ കളി. വിശാലമായ വീട്ടുമുറ്റങ്ങളും കൊയ്‌ത്തുകഴിഞ്ഞ പാടങ്ങളുമില്ലാതായതോടെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ ഈ കളിയും നഷ്‌ടമായി. 12 ചട്ടിക്കഷണങ്ങളും കൈയിലൊതുങ്ങുന്ന ഒരു പന്തും (റബര്‍പന്ത്‌ വരുന്നതിനുമുമ്പ്‌ കടലാസും തുണിയും ചണനൂലും ഉപയോഗിച്ച്‌ മെടഞ്ഞ പന്തായിരുന്നു ഇതിനുപയോഗിച്ചിരുന്നത്‌) എട്ടോ പത്തോ പേരും ഉണ്ടെങ്കില്‍ ഈ കളി തുടങ്ങാം. കളിക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച്‌ വിശാലമായ കളിക്കളവും വേണ്ടിവരും. കളിക്കാര്‍ രണ്ടു ടീമായി തിരിയുന്നു. നിരപ്പായ ഒരു പ്രദേശത്ത്‌ ഈ ചട്ടിക്കഷണങ്ങള്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിവയ്‌ക്കുന്നു. ടോസ്‌ നേടിയ ടീമാണ്‌ ആദ്യം കളിക്കളത്തിലി റങ്ങുന്നത്‌. അട്ടിയട്ടിയായി വെച്ച ചട്ടിക്കഷണങ്ങളെ നിശ്ചിത അകല ത്തുനിന്ന്‌ (പത്ത്‌, പന്ത്രണ്ട്‌ അടി) സൂക്ഷ്‌മതയോടെ എറിഞ്ഞുവീഴ്‌ ത്തുക എന്നതാണ്‌ കളിയുടെ തുടക്കം. ചട്ടിക്കഷണങ്ങള്‍ക്കു കാവല്‍ നില്‍ക്കുന്ന എതിര്‍ടീമിലെ അംഗത്തിന്‌ നിലത്തുവീഴുന്നതിനുമുമ്പ്‌ ഈ പന്ത്‌ പിടിച്ചെടുക്കാം. (എങ്കില്‍ കളിക്കുന്ന ടീം ഔട്ട്‌) ഏറ്റവും `സുറു' (ഉന്നം) ഉള്ള ഏറുകാരന്‍ അട്ടിവീഴാതെ ഒന്നോ രണ്ടോ ചട്ടിക്കഷണങ്ങളെ മാത്രം എറി ഞ്ഞുവീഴ്‌ത്തുന്നു. എതിര്‍ടീമിന്റെ കൈയില്‍പ്പെടുന്ന പന്ത്‌ പാസ്‌ ചെയ്‌ത്‌ കളിക്കുന്ന ടീമിലെ അംഗങ്ങളെ എറിഞ്ഞു കൊള്ളിച്ചാലും കളിക്കുന്ന ടീം പുറത്താകും. ഏറു കൊള്ളാതെ ഒഴിഞ്ഞുമാറി തന്നെ എറിഞ്ഞ പന്ത്‌ ദൂരേക്ക്‌ തട്ടിത്തെറിപ്പിച്ച്‌ ഓടിയെത്തി, വീണ ചട്ടിക്കഷണങ്ങള്‍ നിരയൊത്ത്‌ 9 എണ്ണം വരെ അടുക്കിവെച്ചാല്‍ കളിക്കുന്ന ടീം വിജയിക്കും. ഉടനെ അവര്‍ക്ക്‌ കൈയുയര്‍ത്തി വിജയം പ്രഖ്യാപിക്കാം. എണ്ണം തെറ്റിയാലോ ചട്ടി മറിഞ്ഞുവീണാലോ കളിയില്‍ തോറ്റതുതന്നെ. നടുപ്പുറത്ത്‌ പന്തു കൊണ്ട്‌ ഏറ്‌ കിട്ടുന്നതിനുമുമ്പ്‌ ചട്ടി അടുക്കിവെയ്‌ക്കാനുള്ള വെപ്രാളത്തിനിടയില്‍ ചട്ടിയുടെ എണ്ണം തെറ്റാനും നിരതെറ്റി മറി ഞ്ഞുവീഴാനും ഒക്കെ സാധ്യതയുണ്ട്‌ എന്നതാണ്‌ ഈ കളിയുടെ ത്രില്‍. ഏതു പ്രതിസന്ധിക്കിട യിലും ഏകാഗ്രത നഷ്‌ടപ്പെടാതെ, പതറാതെ ചുറ്റുപാടും ശ്രദ്ധിച്ച്‌ കൈയടക്കത്തോടുകൂടി പ്രവൃത്തി ചെയ്യുക എന്ന ശേഷിയോടൊപ്പം രസകരവും ആരോഗ്യപരവുമായ ഒരു കളികൂടിയാണ്‌ ചട്ടികളി.
കുടുകുടുകളി : ഇരുചേരികളിലായി തിരിഞ്ഞാണ്‌ ഈ കളി കളി ക്കുക. ഒരു സംഘത്തില്‍പ്പെട്ട കുട്ടിഎതിര്‍സംഘത്തില്‍പ്പെട്ടവരെ ശ്വാസം നിര്‍ത്താതെ `കുടുകുടു' എന്ന്‌ ഉച്ചരിച്ചുകൊണ്ട്‌ ഓടിത്തൊ ടണം. ശ്വാസംവിട്ടാല്‍ കളിപോയി. എന്നാല്‍ ശ്വാസം വിടാതെ മറുസം ഘത്തില്‍പ്പെട്ടവരില്‍ ഒരാളെ തൊട്ടാല്‍ സ്‌പര്‍ശനമേറ്റയാള്‍ കളിയില്‍നിന്നു പുറത്താകും.
കിളിത്തട്ടുകളി : ആണ്‍കുട്ടികളാണ്‌ ഈ കളിയില്‍ ഏര്‍പ്പെടുക. ഇരുസംഘമായി വേണം കളിക്കാന്‍. പന്ത്രണ്ട്‌ (6ײ) കോളങ്ങളുള്ള ഒരു ദീര്‍ഘചതുരം കളിസ്ഥലത്ത്‌ വരയ്‌ക്കും. അതിനുള്ളില്‍ ഒരു കുട്ടി `കിളി'യായി ഓടിക്കളിക്കും. എതിര്‍സംഘ ത്തില്‍പ്പെട്ട നാലോ അഞ്ചോപേര്‍ തട്ടിനുള്ളില്‍ കടന്ന്‌ `കിളി'യായി കളിക്കുന്ന കുട്ടിയുടെ സ്‌പര്‍ശനമേല്‍ക്കാതെ ഓടിക്കളിക്കണം. കിളിത്തട്ടില്‍ (ദീര്‍ഘചതു രത്തില്‍) നിന്ന്‌ കളിക്കാര്‍ രക്ഷപ്പെടുവാന്‍ പുറത്തുചാടിയാല്‍ ചാടുന്നവര്‍ പരാജയപ്പെടും. പുറത്തുക ടന്നവരെ ഉപ്പ്‌ എന്ന്‌ വിളിക്കും. പിന്നെ അടുത്തസംഘം കളിക്കണം. അപ്പോള്‍ കിളിയാകുന്നത്‌ മറുസംഘത്തില്‍പ്പെട്ട കുട്ടിയായിരിക്കും. 

Thursday, 11 July 2013

Class VII Malayalam(കേരളപാഠാവലി) Unit-3 മിന്നുന്നതെല്ലാം Chapters-1.നിഴലും നിലാവും

നാം വാങ്ങുന്ന ഭക്ഷ്യവസ്‌തുക്കളില്‍ ഒട്ടുമിക്കവയും മായംചേര്‍ത്തവയാണെന്ന്‌ നിങ്ങള്‍ക്കറിയാമോ? ഇതാ ചില വിവരങ്ങള്‍.
 
നിത്യോപയോഗസാധനങ്ങളിലെ മായംചേര്‍ക്കല്‍ കണ്ടുപിടിക്കാം.
തേയിലയില്‍ കോള്‍ടാര്‍ ചായം കലര്‍ത്തിയിട്ടുണ്ടെങ്കില്‍ അല്‌പം ചുണ്ണാമ്പു കുഴച്ച്‌ അതിന്‍െറ പുറത്ത്‌ വിതറിയാല്‍ അത്‌ ചുവന്ന നിറത്തോടുകൂടി ചുണ്ണാമ്പില്‍ പരക്കുന്നു. ഒരു തുള്ളി ശുദ്ധമായ തേന്‍ ഒരു ഗ്ലാസ്‌ വെള്ളത്തില്‍ ഒഴിച്ചാല്‍ അലിയാതെ താഴുന്നു. കലര്‍പ്പുള്ളതാണെങ്കില്‍ വെള്ളത്തില്‍ അലിഞ്ഞുചേരും. പരിപ്പുകളില്‍ കോള്‍ടാര്‍ ചായങ്ങള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ പരിപ്പ്‌ കഴുകിയ വെള്ളത്തില്‍ അല്‌പം ഹൈഡ്രോക്ലോറിക്ക്‌ ആസിഡ്‌ ചേര്‍ത്താല്‍ ചുവപ്പുനിറം കാണും. അരിയില്‍ കാവി പൂശിയിട്ടുണ്ടെങ്കില്‍ കഴുകുമ്പോള്‍ കാവി മാറുകയും വെള്ള അരി പുറത്തുവരികയും ചെയ്യുന്നു.

Class VII Malayalam(അടിസ്ഥാനപാഠാവലി) Unit-1കളിക്കളം Chapters-4.കൂട്ടുകാരനെ കണ്ടപ്പോള്‍

കൂട്ടുകാരനെ കണ്ടപ്പോള്‍

Monday, 10 June 2013

Class VII Malayalam(അടിസ്ഥാനപാഠാവലി) Unit-1കളിക്കളം Chapters-1മത്സരശ്രുതി

    മത്സരശ്രുതി

Class VII Malayalam Unit-2അതിനുമപ്പുറം Chapters-1ആള്‍രൂപങ്ങള്‍

ഇച്ഛാശക്തി നല്‍കിയ കരുത്ത്‌

തോമസ്‌ കൊറ്റോടത്തിനെ അറിയുമോ? അരയ്ക്ക് കീഴ്‌പോട്ട് തളര്‍ന്നുപോയിട്ടും പതറാതെ ജീവിതം വെല്ലുവിളിയാക്കി സ്വന്തമായൊരു സംരംഭം വിജയിപ്പിച്ച അസാധാരണ വ്യക്തിത്വത്തിനുടമയാണ്‌ ഈ കുറുപ്പന്തറ സ്വദേശി. 24-ാം വയസ്സിലാണ്‌ തോമസ് കൊറ്റോടത്തിന് വിധിയുടെ ക്രൂരമായ പ്രഹരമേറ്റത്. അരയ്ക്ക് കീഴ്‌പ്പോട്ട് പൂര്‍ണമായും തളര്‍ന്നുപോയ തോമസിനെ ചികിത്സകളൊന്നും തുണച്ചില്ല. ശരീരം തോറ്റപ്പോഴും മനസ്സ് പിടിച്ചുനിന്നു. 
ആര്‍ക്കും ഭാരമാവാതെ ജീവിക്കണമെന്ന ഇച്ഛാശക്തിയാണ്‌ തോമസിന്‌ കരുത്തേകിയത്‌. കോട്ടയം അതിരൂപതയുടെ കീഴിലുള്ള കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി തോമസിന്റെ തുണയ്‌ക്കെത്തി. അവരുടെ സഹായത്തോടെ വീടിനോട് ചേര്‍ന്ന് ചെറിയൊരു പേപ്പര്‍ ബാഗ് നിര്‍മ്മാണ യൂണിറ്റ് തുടങ്ങി. 12 വര്‍ഷം മുമ്പ് നന്നെ ചെറുതായി തുടങ്ങിയ യൂണിറ്റ് ഇപ്പോള്‍ തോമസിനും കുടുംബത്തിനും ജീവിക്കാന്‍ മതിയായ വരുമാനം നല്‍കുന്നു. 
വിവിധ തരം ഫയലുകള്‍, തൊപ്പികള്‍, ബാഗുകള്‍, കിറ്റുകള്‍ തുടങ്ങി വൈവിദ്ധ്യമാര്‍ന്ന ഉല്പന്നങ്ങള്‍ ഇപ്പോള്‍ ഇവിടെ നിര്‍മ്മിക്കുന്നു. ഉല്പന്നങ്ങള്‍ക്ക് ഡിമാന്‍ഡും വേണ്ടുവോളമുണ്ട്‌. തോമസിന്റെ യൂണിറ്റിലേക്ക് വേണ്ട ഉല്പന്നങ്ങള്‍ ഉണ്ടാക്കി സമീപത്തെ ചില വീട്ടുകാരും വരുമാനമുണ്ടാക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിലും തല്പരനായ തോമസ് ആ ലക്ഷ്യത്തോടെ  തുണിസഞ്ചികളും നിര്‍മ്മിച്ചുനല്‍കുന്നുണ്ട്‌. ഭാര്യ സിസിലിയും മക്കളായ സുധീപും സുനീഷും തോമസിന് എല്ലാ പിന്തുണയും നല്‍കി ഒപ്പമുണ്ട്. എല്ലാറ്റിനും താങ്ങും തണലുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും.
പ്രസ്ഥാനം കൂടുതല്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് തോമസിനിപ്പോള്‍.  ഒരു സ്‌ക്രീന്‍ പ്രിന്റിങ് യൂണിറ്റാണ് തോമസിന്റെ മനസ്സില്‍. തോമസിന്റെ മോഹം സഫലമാക്കാന്‍ എല്ലാ സഹായവും നല്‍കുമെന്ന് കെ.എസ്.എസ്.എസ്. സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉറപ്പുനല്‍കുന്നു. 
വൈകല്യം മൂലം ജീവിതത്തില്‍ നിന്ന്‌ ഒളിച്ചോടാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ വലിയൊരു സന്ദേശമാണ്‌ തോമസിന്റെ ജീവിതം പകര്‍ന്നു നല്‍കുന്നത്‌. ഇച്ഛശക്തി ഉണ്ടെങ്കില്‍ എത്ര വലിയ വൈകല്യത്തെയും ജയിക്കാം എന്ന സന്ദേശം. 

Thursday, 9 May 2013

ClassVII Malayalam Unit-1. മനുഷ്യന്റെ കൈകള്‍

കൃഷിയുമായി ബന്ധപ്പെട്ട നാടന്‍പാട്ടുകള്‍
കിളപ്പാട്ടുകള്‍
നിങ്ങളുടെ നാട്ടിലിപ്പോള്‍
``നിങ്ങളുടെ നാട്ടിലിപ്പോള്‍
എന്തുപണിയാണെടോ?...''
``ഞങ്ങളുടെ നാട്ടിലിപ്പോള്‍
കാള പൂട്ടലാണെടോ!...''
``കാളപൂട്ടലെങ്ങനെ? പിന്നെങ്ങനെ? പിന്നെങ്ങനെ?''
(അവര്‍ കാളപൂട്ടുന്നതായി അഭിനയിക്കുന്നു)
``കാളപൂട്ടലിങ്ങനെ! പിന്നിങ്ങനെ! പിന്നിങ്ങനെ!''
``നിങ്ങളുടെ നാട്ടിലിപ്പോള്‍
എന്തുപണിയാണെടോ?''
``ഞങ്ങളുടെ നാട്ടിലിപ്പോള്‍
കട്ടതല്ലലാണെടോ!...''
``കട്ടതല്ലലെങ്ങനെ? പിന്നെങ്ങനെ? പിന്നെങ്ങനെ?''
(അവര്‍ കട്ടതല്ലുന്നതായി അഭിനയിക്കുന്നു)
``കട്ടതല്ലലിങ്ങനെ! പിന്നിങ്ങനെ! പിന്നിങ്ങനെ!''
``നിങ്ങളുടെ നാട്ടിലിപ്പോള്‍
എന്തുപണിയാണെടോ?''
``ഞങ്ങളുടെ നാട്ടിലിപ്പോള്‍
ഞാറു നടീലാണെടോ!''
``ഞാറുനടീലെങ്ങനെ? പിന്നെങ്ങനെ? പിന്നെങ്ങനെ?
(അവര്‍ ഞാറുനടുന്നതായി അഭിനയിക്കുന്നു)
``ഞാറുനടീലിങ്ങനെ! പിന്നിങ്ങനെ! പിന്നിങ്ങനെ!
പുഞ്ചപ്പാടത്തെ.....
പുഞ്ചപ്പാടത്തെ പൂങ്കുയിലേ
പുന്നാരപ്പാട്ടൊന്നു പാടാമോ


വിത്തിടീല്‍ പാട്ടുകള്‍
ഒന്നാം മലവെട്ടി ഒന്നര മലവെട്ടി
നിന്നുംകൊണ്ടൊത നാഴി തിന വിതച്ചേ
നാത്തൂന്‍മാരിരുവരും ചേട്ടത്തിമാരിരുവരും
തേങ്ങിത്തേങ്ങിനിന്നു തിന വിതച്ചേ
ഇക്കണ്ട തിനയെല്ലാം കിളിതിന്നു പോയപ്പം
നീയെങ്ങുപോയെടി കിളിക്കുറുമ്പേ
അക്കരെ പാണ്ട്യാനും ഞാനും കൂടിയങ്ങു
കിളിമാടം കെട്ടിക്കളിച്ചിരുന്നു.
ഒന്നാം മലകേറി....
ഒന്നാം മലകേറി
ച്ചെന്നപ്പോഴേകിളി
ഒന്നരവട്ടക തേനെടുത്തേ
തേനെടുത്താംകിളി
കതിരെടുത്താം കിളി
തേനും കൊണ്ടക്കിളി താലോലം
തങ്കത്തി തറുകത്തി
താലോലം കിളി
താലോലം കിളി താലോലം
തേക്കുപാട്ട്‌
തത്തന്നം തൈ തന്നം താരോ - തക
തിന്തിന്നം തിത്തെയ്യന്താരോ
കാന്താരിയമ്മച്ചി പണ്ടേ
പഞ്ചപാണ്ഡവന്മാരെ ചതിക്കാന്‍
തമ്പ്രതായങ്ങളും ചെയ്‌തേ
അതു ഞാനിങ്ങറിവെടി പാമേ
മക്കളേ ഭീമ ധര്‍മ്മജാ!
നിങ്ങളൊക്കെയുമുണ്ണാന്‍ വരിക
കാന്താരിയമ്മച്ചി വിഷംകൂട്ടി
ഒരു കൂട്ടം പലഹാരമുണ്ടാക്കി
അഞ്ചുപേര്‍ക്കങ്ങിരിപ്പാനായ്‌
അഞ്ചു തടുക്കുമങ്ങിട്ടു
സൂത്രശാലിയാകുന്നൊരാ ഭീമന്‍
അങ്ങു ചോറ്റീന്നു പറ്റിയടുത്തു
ഇട്ട തടുക്കുമിളക്കി
സൂത്രങ്ങളൊക്കെയറിഞ്ഞു
എന്തൊരു കൗശലമമ്മേ!
ഞങ്ങളെക്കൊല്ലാനോ ഭാവം നിനക്ക്‌?
പലഹാരമൊക്കെയെടുത്തു
ഓരോ ജന്തുക്കള്‍ക്കിട്ടു കൊടുത്തു
എല്ലാ മൃഗങ്ങളും ചത്തു
മൃത്തുതന്നെ കിടപ്പു
അന്നു കൊല്ലാനുമൊത്തില്ലവര്‍ക്ക്‌

ചക്രപ്പാട്ടുകള്‍
തൈതാത്ത തക തക തകത്തൈ- തകൂര്‍
തിത്തെയ്യം തകതൈ തകതാം
വാലിയെ ശ്രീരാമദേവന്‍
കുലചെയ്‌തൊരനന്തരം
വാഴിച്ചു സുഗ്രീവനേയും
താരയേയും കൂടെ
നാലുമാതം മലമീതേ
രാമചന്ദ്രനിരുന്നാറെ
നല്ലപോലെ കിഷ്‌കിന്ധയില്‍
വാണു സുഗ്രീവന്‍
അരോമല്‍പ്പെണ്ണാകുമെന്‍െറ
 ജാനകിയെ നിരൂപിച്ചു
അകതാരില്‍ വെന്തുരുകീ-
ട്ടിരുന്നു രാമന്‍.
അപ്പോഴേ വില്ലെടുത്താശു
തൊഴുതു രാമചന്ദ്രനും
അര്‍ക്കജനെ കൊല്‍വതിനു
നടന്നു മന്നന്‍.
വെറുത്ത പാവമെന്‍റുണ്ണീ!
കയര്‍ക്കണ്ടാ ഇതു കേള്‍ നീ
പേക്കുരങ്ങിനറിയാമോ
നമ്മുടെ കാര്യം?
പേടിപ്പിച്ചീടുക മാത്രം-
തന്നെയാവിക്കുരങ്ങിനെ
പേപറഞ്ഞീടണം പിന്നെ
കൈയെടുക്കല്ലേ

പൊലിപ്പാട്ട്‌
ഇല്ലം നെറ നെറ വല്ലം നെറ നെറ
ഇല്ലം നെറ നെറ നെറപൊലിയേ
എന്‍റുണ്ണിത്തമ്പുരാന്‍െറ പാടത്ത്‌ പണിയെടുത്തേ
പൊന്‍കതിര്‌ വരുന്നുണ്ടേ തമ്പുരാനേ...
എന്‍റുണ്ണിത്തമ്പുരാന്‍ മേലേവരമ്പൂടെ
കീഴേവരമ്പൂടെ വരവുണ്ടാവോ...
എന്‍റുണ്ണിത്തമ്പുരാന്‍െ പൊന്‍കതിരിലെ നെല്‍മണി
നെല്‍മണിലോശോമേ നെല്‍മണിലോശേ...
എന്‍റുണ്ണിത്തമ്പുരാന്‍െറ പത്തായം നെറയട്ടേ
വെള്ളിയെടങ്ങാഴീം പൊന്‍പറേം നെറയട്ടെ
പടിക്കല്‍പണിയണ ചാത്തന്‍ ചെറുമനും
കാളിച്ചെറുമിയും നിറച്ചിടുന്നേ...
വല്ലീം വിത്തും കൊണ്ട്‌ പത്തായത്തിലിട്ടിട്ട്‌
നെല്ല്‌നിറയ്‌ക്കുന്നേയ്‌ തമ്പുരാനേ..
എന്‍റുണ്ണിത്തമ്പുരാന്‍െറ കന്നും തൊഴുത്തോളും
മക്കളും കുട്ട്യോളും നെറഞ്ഞിടട്ടേ...
ഇല്ലം നെറ നെറ വല്ലം നെറ നെറ
പത്തായം നെറ നെറ നെറപൊലിയേ...

നെല്ലുകുത്തുപാട്ട്‌
കുന്താണിയിലെ കുഞ്ഞിപ്പെണ്ണവള്‍
കുന്നോളം നെല്ലിട്ടു കുത്ത്വോലോ
കുന്നോളം നെല്ലിട്ടു കുത്തീടുമ്പോള്‍
കുഞ്ഞിപ്പെണ്ണവള്‍ മൂള്വോലോ
മൂളിക്കുത്തിയ നെല്ലില്‍നിന്നൊരു
മുന്നാഴി പൊന്നരി പൊങ്ങിക്കണ്ടാല്‍
പുന്നാരമുത്തു ചിരിക്ക്വോലോ
പുന്നാരമുത്തു ചിരിച്ചു വിളമ്പിയ
കഞ്ഞിക്കും ചിരി പൊട്ട്വോലോ
കഞ്ഞികുടിച്ചെഴുന്നേറ്റിട്ടെന്നുടെ
കുഞ്ഞന്‍ കന്നിനെ നോക്ക്വോലോ
കന്നിനു നന്നായ്‌ തവിടുകലക്കി
കഞ്ഞി തിളപ്പിച്ചു കാട്ട്വോലോ
കഞ്ഞി തിളപ്പിച്ചു കാട്ട്യാല്‍ കന്നുകള്‍
കണ്ടത്തില്‍ ചാടിതിമര്‍ക്കൂലോ