Christmas Exam


Labour India Info World

Wednesday 17 July 2013

Class VII Malayalam കേരളപാഠാവലി Unit-II അതിനുമപ്പുറം

ഹിരോടാഡയ്‌ക്ക്‌ വൈകല്യമില്ല!
ശാരീരികവും മാനസികവുമായ പരാധീനത അനുഭവിക്കുന്നവരെ സമൂഹത്തിന്‌ എങ്ങനെയെല്ലാം പിന്തുണയ്‌ക്കാനാവും എന്നതിന്‌ ഉത്തമ ഉദാഹരണമാണ്‌ ഹിരോടാഡയുടെ ജീവിതം. ഹിരോടാഡയെക്കുറിച്ച്‌ നിങ്ങള്‍ക്കറിയേണ്ടേ? താഴെക്കൊടുത്തിരിക്കുന്ന കുറിപ്പ്‌ വായിക്കൂ:
കൈയും കാലുമില്ലാതെ ഭൂമിയില്‍ പിറന്നുവീണു. ഇല്ലാത്ത കൈകള്‍ കൊണ്ട്‌ എഴുതി; കാണാത്ത കാലുകൊണ്ട്‌ കളിച്ചു. ആള്‍ ഇപ്പോള്‍ ജപ്പാനിലെ ഷില്‍ജുക്കു എലിമെന്ററി സ്‌കൂളിലെ മുഴുവന്‍സമയ അദ്ധ്യാപകനായി ജോലി ചെയ്യുന്നു. അത്ഭുതപ്പെടേണ്ട. ജപ്പാനില്‍ വലിയൊരു താരമാണ്‌ ഹിരോടാഡ. സുന്ദരനാണ്‌, കായികതാരമാണ്‌, കളിയെഴുത്തുകാരനാണ്‌ അദ്ദേഹം. നിറപ്പകിട്ടാര്‍ന്ന ഡിസൈന്‍ ഷര്‍ട്ട്‌ ധരിച്ച്‌ സദാ ഉൗര്‍ജ്ജസ്വലനായ ഹിരോടാഡ, നാല്‍പ്പത്തഞ്ചുലക്ഷം കോപ്പി വിറ്റഴിഞ്ഞ `എല്ലാം തികഞ്ഞവര്‍ ആരുമില്ല' എന്ന അനുഭവക്കുറിപ്പുകളുടെ രചയിതാവുമാണ്‌.


ജനിച്ചുവീഴുമ്പോഴേ കൈയും കാലുമില്ലായിരുന്ന കുഞ്ഞിനെ, പ്രതികരണമെന്താവുമെന്ന പേടികൊണ്ട്‌ അമ്മയെ കാണിച്ചത്‌ ഒരു മാസത്തിനുശേഷമാണ്‌. പക്ഷേ മകന്റെ ഓമനത്തം തിരിച്ചറിഞ്ഞ്‌ അമ്മ സന്തോഷിക്കുകയാണു ചെയ്‌തത്‌. മാതാപിതാക്കള്‍ കൊച്ചു ഹിരോടാഡയെ സാധാരണസ്‌കൂളില്‍ സാധാരണ വിദ്യാര്‍ത്ഥിയായി പഠിപ്പിച്ചു. ചക്രക്കസേരയില്‍ സ്‌കൂളിലെത്തിയ അവനെ, സ്വന്തമായി ചക്രക്കസേരയില്ലാത്ത മറ്റു കുട്ടികള്‍ അസൂയയോടെ നോക്കി നിന്നു. അതവനില്‍ ആത്മവിശ്വാസം വളര്‍ത്തി. കൈകള്‍ക്കു പകരമുളള മാംസപിണ്‌ഡത്തിനും താടിക്കുമിടയില്‍ പെന്‍സിലും പേനയും വച്ച്‌ എഴുതിയ ഹിരോടാഡ പാത്രത്തില്‍ ഘടിപ്പിച്ച പ്രത്യേക സ്‌പൂണുകൊണ്ട്‌ ഭക്ഷണം കഴിച്ചു. നിലത്തുരുണ്ടും മറിഞ്ഞും ബാസ്‌ക്കറ്റ്‌ബോള്‍ കളിച്ചു. കൂട്ടുകാര്‍ അവനുവേണ്ടി കളിയുടെ നിയമങ്ങള്‍ മാറ്റിയെഴുതി. കളിയിലെ മികവ്‌ അവനെ കളിയെഴുത്തിലേക്കു തിരിച്ചു. ടെലിവിഷന്‍ പരിപാടികളുടെ അവതാരകനുമായി.
ഹിരോടാഡയുടെ വിജയം ജപ്പാന്‍കാര്‍ക്ക്‌ വികലാംഗരോടുളള മനോഭാവം തന്നെ മാറ്റിയെടുത്തു. വാഹനങ്ങളില്‍, ശൗചാലയങ്ങളില്‍, വിദ്യാഭ്യാസസ്ഥാപനങ്ങളിലെല്ലാം വികലാംഗര്‍ക്കായുളള പ്രത്യേക സൗകര്യങ്ങള്‍ അവര്‍ ഒരുക്കി. മനസ്സിനെ ബാധിക്കാത്ത വൈകല്യവുമായി വിജയിച്ച്‌ നിവര്‍ന്നു നില്‍ക്കുകയാണു ഹിരോടാഡ ഒട്ടോടാകെ. 


Tuesday 16 July 2013

Class VI Malayalam (അടിസ്ഥാനപാഠാവലി) Unit-II ഇല്ലംനിറ വല്ലംനിറ Chapters-1. വേരുകള്‍

വേരുകള്‍

Class VI Malayalam - (കേരള പാഠാവലി Unit-II.നന്മയുടെ പൂമരങ്ങള്‍) 3. നന്മയുടെ കടലാസ്‌

ഇടുക്കി ജില്ലയിലെ കാവുംപുറം യു.പി. സ്‌കൂളിലെ അധ്യാപികയായിരുന്ന അക്‌സാമോള്‍ എബ്രാഹം മാതൃഭൂമി ചോക്കുപൊടി പംക്‌തിയില്‍ വിവരിച്ച വിദ്യാലയാനുഭവം.

ധ്യാപന ജീവിതത്തിലെ അനുഭവക്കുറവും അപരിചിതത്വവും പരിശീലനകാലത്തിന്റെ ആദ്യസമയങ്ങളില്‍ എന്നെ വല്ലാതെ അലട്ടിയിരുന്നു. ബുധനാഴ്‌ചദിവസത്തെ അവസാന പീരിയഡില്‍ ആറാം ക്ലാസിലായിരുന്നു ക്ലാസ്സെടുക്കേണ്ടിയിരുന്നത്‌. കാവുംപുറം ഗവ. യു.പി.എസ്സിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉള്ള ക്ലാസ്സും അതായിരുന്നു.
അടിസ്‌ഥാനശാസ്‌്രതമാണ്‌ പഠിപ്പിക്കുന്നത്‌. ചാര്‍ട്ടുകളും പേപ്പറുകളും പുസ്‌തകവുമൊക്കെയായി ഞാന്‍ ക്ലാസ്സിലേക്ക്‌ കയറിച്ചെന്നു. എല്ലാവരും ഭവ്യതയോടെ എഴുന്നേറ്റുനിന്നു. ശാന്തമായ അന്തരീക്ഷം കണ്ടപ്പോള്‍ ഒരാശ്വാസം. പ്രാര്‍ത്ഥനയോടെ ആരംഭിക്കാം എന്നു കരുതി കൈകള്‍ കൂപ്പി, ഒപ്പം കുട്ടികളും.
ക്ലാസിന്റെ പിന്‍നിരയില്‍ നിന്നും ഒരു വലിയ ശബ്‌ദം. ഒരു ചെറിയ ആണ്‍കുട്ടി ബെഞ്ചിലൂടെ നടന്ന്‌ നിലത്തു ചാടിയിറങ്ങി, രണ്ടു കൈകളും വിരിച്ചുപിടിച്ച്‌ `സമയമാം രഥത്തില്‍ ഞാന്‍...' എന്നു തുടങ്ങുന്ന ഗാനം ഉറക്കെ പാടിക്കൊണ്ട്‌ മുന്നോട്ടുവരുന്നു. എന്തു ചെയ്യണം എന്നറിയാതെ ഞാന്‍ പകച്ചുനിന്നു. ഉടനെ ആ കുട്ടി എന്റെ ചുറ്റും വട്ടം കറങ്ങാന്‍ തുടങ്ങി. അപ്പോഴേക്കും കുട്ടികളില്‍ ആരോ പറഞ്ഞു, ``ഫെബിന്‍ അങ്ങനെയാ ടീച്ചറേ...'' പേരു മനസ്സിലായ ഞാന്‍ എവിടെനിന്നോ ധൈര്യം സംഭരിച്ച്‌, ``ഫെബിന്‍, ബെഞ്ചില്‍ പോയിരിക്കൂ'' എന്ന്‌ സ്വരം കടുപ്പിച്ച്‌ പറഞ്ഞു.
ഉടനെ അവന്‍ ബെഞ്ചില്‍ പോയിരുന്നു. സമാധാനം എന്നു വിചാരിച്ച്‌ തിരിഞ്ഞപ്പോഴേക്കും അവന്‍ ക്ലാസ്സിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടാന്‍ തുടങ്ങി. ഞാന്‍ ദേഷ്യപ്പെട്ടു. പെട്ടെന്നവന്‍ വായനാമൂലയിലെ പുസ്‌തകങ്ങള്‍ നിരത്താന്‍ തുടങ്ങി. ഞാന്‍ വടിയെടുത്തു. യാതൊരു മാറ്റവുമില്ല. അപ്പോള്‍ മറ്റു കുട്ടികള്‍ പറഞ്ഞു, ``അവനു സുഖമില്ലാത്തതാ...'' അപ്പോഴാണ്‌ അങ്ങനെയൊരു കുട്ടി ഉള്ളതായി പ്രധാന അധ്യാപിക പറഞ്ഞത്‌ ഞാനോര്‍ത്തത്‌. എനിക്ക്‌ വിഷമം തോന്നി.
പെട്ടെന്ന്‌ ഞാന്‍ പറഞ്ഞു, ``ഇനി ടീച്ചറും ഫെബിനും ചേര്‍ന്ന്‌ പുസ്‌തകങ്ങള്‍ അടുക്കിവെക്കും. ഏറ്റവും കൂടുതല്‍ അടുക്കിവെക്കുന്നയാള്‍ ജയിക്കും. ജയിക്കുന്നവര്‍ക്ക്‌ ബെഞ്ചിലിരിക്കാം. തോല്‍ക്കുന്നയാള്‍ ക്ലാസ്‌ കഴിയുംവരെ നില്‌ക്കണം.'' ആദ്യം
സമ്മതിച്ചില്ല. മറ്റു കുട്ടികള്‍ പ്രോത്‌സാഹിപ്പിച്ചു. വേഗം അടുക്കിവെക്കാന്‍ തുടങ്ങി, ഒടുവില്‍ എന്നെ തോല്‌പിച്ച സന്തോഷത്തോടെ അവന്‍ ബെഞ്ചില്‍ ചെന്നിരുന്നു. എല്ലാവരും കൈയടിച്ച്‌ അനുമോദിച്ചു. ഒരു ഹീറോയുടെ സന്തോഷം ആ കണ്ണുകളില്‍ ഞാന്‍ കണ്ടു. തോല്‍വി സമ്മതിച്ച ഞാന്‍ ക്ലാസ്‌ തീരുവോളം നിന്നു. 

Saturday 13 July 2013

Class VII Malayalam(അടിസ്ഥാനപാഠാവലി) Unit-1കളിക്കളം Chapters-3. സമയത്തെ പിന്നിലാക്കിയ കരുത്ത്‌


കണ്ണാരംപൊത്തിക്കളി : ഒരു കുട്ടി നിശ്ചിതസ്ഥലത്ത്‌ കണ്ണുപൊ ത്തിനില്‍ക്കും. മറ്റുകുട്ടികള്‍ പല സ്ഥലങ്ങളിലായി ഒളിച്ചിരിക്കും. ഒളിച്ചിരിക്കുന്ന കുട്ടികള്‍ കൂവുന്നതുകേട്ടാല്‍, കണ്ണടച്ചു നില്‍ക്കുന്ന കുട്ടി ഒളിച്ച കുട്ടികളെ കണ്ടുപിടിക്കാന്‍ പുറപ്പെടും. കണ്ടുപിടിക്കുന്നതിനു മുമ്പ്‌ ഒളിച്ചിരുന്ന കുട്ടി കളില്‍ ആരെങ്കിലും നിശ്ചിതസ്ഥാനത്തു വന്നുതൊട്ടാല്‍, കണ്ണടച്ചിരുന്ന കുട്ടി തോല്‍ക്കും. ഈ കളിക്കിടയില്‍
`കണ്ണാടംപൊത്തിപ്പൊത്തി
കടക്കാടം കടന്നുകടന്ന്‌
കാണാത്ത പിള്ളേരൊക്കെ
കണ്ടുംകൊണ്ടോടിവായോ
അക്കരനിക്കണ ചക്കിപ്പെണ്ണിന്റെ
കയ്യോ കാലോ തൊട്ടുവായോ'
എന്ന പാട്ടുപാടാറുണ്ട്‌.
കൊക്കംപറക്കല്‍ :
പെണ്‍കുട്ടികളുടെ ഒരു വിനോദമാണിത്‌. കക്കുകളി, പാണ്ടികളി, കൊത്തന്‍ മാടിക്കളി എന്നിങ്ങനെ ഈ കളി ക്ക്‌ ദേശഭേദമനുസരിച്ച്‌ പേരുകളുണ്ട്‌. ചട്ടിക്കഷണമോ പരന്ന കല്ലോ ആണ്‌ കളിക്കാന്‍ ഉപയോഗിക്കുക. ഇതിന്‌ `കക്ക്‌' എന്നു പറയും. നിലത്ത്‌ എട്ടുകള്ളികളുള്ള ദീര്‍ഘചതുരം വരയ്‌ക്കണം. ആദ്യം കളിക്കുന്ന കുട്ടി ഒരു മീറ്റര്‍ അകലെനിന്ന്‌ കക്ക്‌ ആദ്യത്തെ കള്ളിയില്‍ എറിയും. ആ കുട്ടി നിന്ന സ്ഥലത്തുനിന്ന്‌ ഒരു കാലു മടക്കി കൊത്തന്‍മാടിക്കൊണ്ട്‌ ഒന്നാമത്തെ കള്ളിയിലെ കക്കിന്റെ മുകളിലേക്ക്‌ ചാടണം. പിന്നെ കക്ക്‌ അടുത്ത കള്ളിയിലേക്ക്‌ വരയില്‍ക്കൊള്ളാതെ തട്ടിയിടണം. ഇപ്രകാരം എട്ടുകള്ളിയിലും ചാടി, ഒടുവില്‍ കക്ക്‌ പുറത്തേക്ക്‌ തട്ടിത്തെറിപ്പിച്ച്‌ അതിന്മേല്‍ ചാടും. കളി അപ്പോഴും അവസാനിക്കുന്നില്ല. ഒരു കാല്‍ നിലത്തു കൊ ള്ളിക്കാതെ, കക്ക്‌ രണ്ടാംകള്ളി യിലേക്ക്‌ തെറിപ്പിച്ച്‌ ക്രമപ്രകാരം കളിക്കണം. ഇപ്രകാരം എട്ടുകള്ളി യിലും കക്ക്‌ തെറിപ്പിച്ച്‌ പുറത്തെ ത്തിയശേഷം കക്ക്‌ ഉള്ളംകൈയില്‍ വെച്ച്‌ എട്ടു കള്ളിയിലും കൊത്തന്‍മാടിച്ചാടുക. പിന്നെ, പുറം കൈയില്‍ വെച്ച്‌ ചാടുക. അടുത്തതായി, കൈ മുഷ്‌ടിയായി പിടിച്ച്‌ അതിന്മേല്‍ `കക്ക്‌' വെച്ച്‌ ചാടുക. പിന്നീട്‌ പുറംകാലില്‍ വച്ചും അതിനുശേഷം കണ്‍പുരിക ത്തിന്മേല്‍ വെച്ചും ഒടുവില്‍ തല യില്‍ വച്ചും തുള്ളണം. അവസാനം ദീര്‍ഘചതുരത്തിന്റെ പിറകില്‍ ചെന്ന്‌ തിരിഞ്ഞു നിന്ന്‌ പിറകോട്ട്‌ കക്ക്‌ എറിയണം. ആ കക്ക്‌ ഒന്നാമത്തെയോ എട്ടാമത്തെയോ കള്ളിയില്‍ വീഴണം. ഈ കോളത്തില്‍ കക്ക്‌ വീണ സ്ഥലത്ത്‌ പ്രത്യേകം അടയാള മിടും. പിന്നീട്‌ കളിക്കുമ്പോള്‍ ആ കള്ളിയില്‍ രണ്ടു കാലും കുത്തി നില്‍ക്കാവുന്നതാണ്‌. ഇതെല്ലാം പിഴയ്‌ക്കാതെ കളിച്ചാല്‍ ജയിച്ചു. പിഴ വന്നാല്‍, അടുത്ത ആള്‍ കളിക്കാന്‍ തുടങ്ങും.
ചട്ടികളി: നമ്മുടെ നാട്ടിന്‍പുറങ്ങ ളില്‍ കുഞ്ഞുങ്ങളുടെ ഒരു പ്രധാന അവധിക്കാലകളിയായിരുന്നു ചട്ടി കളി. കൈയടക്കം, ഏകാഗ്രത, എണ്ണല്‍ശേഷി എന്നിവ വളര്‍ത്തുന്ന തോടൊപ്പം ഓട്ടവും ചാട്ടവും ഒക്കെ ഉള്ളതുകൊണ്ട്‌ ആരോഗ്യപരവുമായിരുന്നു ഈ കളി. വിശാലമായ വീട്ടുമുറ്റങ്ങളും കൊയ്‌ത്തുകഴിഞ്ഞ പാടങ്ങളുമില്ലാതായതോടെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ ഈ കളിയും നഷ്‌ടമായി. 12 ചട്ടിക്കഷണങ്ങളും കൈയിലൊതുങ്ങുന്ന ഒരു പന്തും (റബര്‍പന്ത്‌ വരുന്നതിനുമുമ്പ്‌ കടലാസും തുണിയും ചണനൂലും ഉപയോഗിച്ച്‌ മെടഞ്ഞ പന്തായിരുന്നു ഇതിനുപയോഗിച്ചിരുന്നത്‌) എട്ടോ പത്തോ പേരും ഉണ്ടെങ്കില്‍ ഈ കളി തുടങ്ങാം. കളിക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച്‌ വിശാലമായ കളിക്കളവും വേണ്ടിവരും. കളിക്കാര്‍ രണ്ടു ടീമായി തിരിയുന്നു. നിരപ്പായ ഒരു പ്രദേശത്ത്‌ ഈ ചട്ടിക്കഷണങ്ങള്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിവയ്‌ക്കുന്നു. ടോസ്‌ നേടിയ ടീമാണ്‌ ആദ്യം കളിക്കളത്തിലി റങ്ങുന്നത്‌. അട്ടിയട്ടിയായി വെച്ച ചട്ടിക്കഷണങ്ങളെ നിശ്ചിത അകല ത്തുനിന്ന്‌ (പത്ത്‌, പന്ത്രണ്ട്‌ അടി) സൂക്ഷ്‌മതയോടെ എറിഞ്ഞുവീഴ്‌ ത്തുക എന്നതാണ്‌ കളിയുടെ തുടക്കം. ചട്ടിക്കഷണങ്ങള്‍ക്കു കാവല്‍ നില്‍ക്കുന്ന എതിര്‍ടീമിലെ അംഗത്തിന്‌ നിലത്തുവീഴുന്നതിനുമുമ്പ്‌ ഈ പന്ത്‌ പിടിച്ചെടുക്കാം. (എങ്കില്‍ കളിക്കുന്ന ടീം ഔട്ട്‌) ഏറ്റവും `സുറു' (ഉന്നം) ഉള്ള ഏറുകാരന്‍ അട്ടിവീഴാതെ ഒന്നോ രണ്ടോ ചട്ടിക്കഷണങ്ങളെ മാത്രം എറി ഞ്ഞുവീഴ്‌ത്തുന്നു. എതിര്‍ടീമിന്റെ കൈയില്‍പ്പെടുന്ന പന്ത്‌ പാസ്‌ ചെയ്‌ത്‌ കളിക്കുന്ന ടീമിലെ അംഗങ്ങളെ എറിഞ്ഞു കൊള്ളിച്ചാലും കളിക്കുന്ന ടീം പുറത്താകും. ഏറു കൊള്ളാതെ ഒഴിഞ്ഞുമാറി തന്നെ എറിഞ്ഞ പന്ത്‌ ദൂരേക്ക്‌ തട്ടിത്തെറിപ്പിച്ച്‌ ഓടിയെത്തി, വീണ ചട്ടിക്കഷണങ്ങള്‍ നിരയൊത്ത്‌ 9 എണ്ണം വരെ അടുക്കിവെച്ചാല്‍ കളിക്കുന്ന ടീം വിജയിക്കും. ഉടനെ അവര്‍ക്ക്‌ കൈയുയര്‍ത്തി വിജയം പ്രഖ്യാപിക്കാം. എണ്ണം തെറ്റിയാലോ ചട്ടി മറിഞ്ഞുവീണാലോ കളിയില്‍ തോറ്റതുതന്നെ. നടുപ്പുറത്ത്‌ പന്തു കൊണ്ട്‌ ഏറ്‌ കിട്ടുന്നതിനുമുമ്പ്‌ ചട്ടി അടുക്കിവെയ്‌ക്കാനുള്ള വെപ്രാളത്തിനിടയില്‍ ചട്ടിയുടെ എണ്ണം തെറ്റാനും നിരതെറ്റി മറി ഞ്ഞുവീഴാനും ഒക്കെ സാധ്യതയുണ്ട്‌ എന്നതാണ്‌ ഈ കളിയുടെ ത്രില്‍. ഏതു പ്രതിസന്ധിക്കിട യിലും ഏകാഗ്രത നഷ്‌ടപ്പെടാതെ, പതറാതെ ചുറ്റുപാടും ശ്രദ്ധിച്ച്‌ കൈയടക്കത്തോടുകൂടി പ്രവൃത്തി ചെയ്യുക എന്ന ശേഷിയോടൊപ്പം രസകരവും ആരോഗ്യപരവുമായ ഒരു കളികൂടിയാണ്‌ ചട്ടികളി.
കുടുകുടുകളി : ഇരുചേരികളിലായി തിരിഞ്ഞാണ്‌ ഈ കളി കളി ക്കുക. ഒരു സംഘത്തില്‍പ്പെട്ട കുട്ടിഎതിര്‍സംഘത്തില്‍പ്പെട്ടവരെ ശ്വാസം നിര്‍ത്താതെ `കുടുകുടു' എന്ന്‌ ഉച്ചരിച്ചുകൊണ്ട്‌ ഓടിത്തൊ ടണം. ശ്വാസംവിട്ടാല്‍ കളിപോയി. എന്നാല്‍ ശ്വാസം വിടാതെ മറുസം ഘത്തില്‍പ്പെട്ടവരില്‍ ഒരാളെ തൊട്ടാല്‍ സ്‌പര്‍ശനമേറ്റയാള്‍ കളിയില്‍നിന്നു പുറത്താകും.
കിളിത്തട്ടുകളി : ആണ്‍കുട്ടികളാണ്‌ ഈ കളിയില്‍ ഏര്‍പ്പെടുക. ഇരുസംഘമായി വേണം കളിക്കാന്‍. പന്ത്രണ്ട്‌ (6ײ) കോളങ്ങളുള്ള ഒരു ദീര്‍ഘചതുരം കളിസ്ഥലത്ത്‌ വരയ്‌ക്കും. അതിനുള്ളില്‍ ഒരു കുട്ടി `കിളി'യായി ഓടിക്കളിക്കും. എതിര്‍സംഘ ത്തില്‍പ്പെട്ട നാലോ അഞ്ചോപേര്‍ തട്ടിനുള്ളില്‍ കടന്ന്‌ `കിളി'യായി കളിക്കുന്ന കുട്ടിയുടെ സ്‌പര്‍ശനമേല്‍ക്കാതെ ഓടിക്കളിക്കണം. കിളിത്തട്ടില്‍ (ദീര്‍ഘചതു രത്തില്‍) നിന്ന്‌ കളിക്കാര്‍ രക്ഷപ്പെടുവാന്‍ പുറത്തുചാടിയാല്‍ ചാടുന്നവര്‍ പരാജയപ്പെടും. പുറത്തുക ടന്നവരെ ഉപ്പ്‌ എന്ന്‌ വിളിക്കും. പിന്നെ അടുത്തസംഘം കളിക്കണം. അപ്പോള്‍ കിളിയാകുന്നത്‌ മറുസംഘത്തില്‍പ്പെട്ട കുട്ടിയായിരിക്കും. 

Thursday 11 July 2013

Class VII Malayalam(കേരളപാഠാവലി) Unit-3 മിന്നുന്നതെല്ലാം Chapters-1.നിഴലും നിലാവും

നാം വാങ്ങുന്ന ഭക്ഷ്യവസ്‌തുക്കളില്‍ ഒട്ടുമിക്കവയും മായംചേര്‍ത്തവയാണെന്ന്‌ നിങ്ങള്‍ക്കറിയാമോ? ഇതാ ചില വിവരങ്ങള്‍.
 
നിത്യോപയോഗസാധനങ്ങളിലെ മായംചേര്‍ക്കല്‍ കണ്ടുപിടിക്കാം.
തേയിലയില്‍ കോള്‍ടാര്‍ ചായം കലര്‍ത്തിയിട്ടുണ്ടെങ്കില്‍ അല്‌പം ചുണ്ണാമ്പു കുഴച്ച്‌ അതിന്‍െറ പുറത്ത്‌ വിതറിയാല്‍ അത്‌ ചുവന്ന നിറത്തോടുകൂടി ചുണ്ണാമ്പില്‍ പരക്കുന്നു. ഒരു തുള്ളി ശുദ്ധമായ തേന്‍ ഒരു ഗ്ലാസ്‌ വെള്ളത്തില്‍ ഒഴിച്ചാല്‍ അലിയാതെ താഴുന്നു. കലര്‍പ്പുള്ളതാണെങ്കില്‍ വെള്ളത്തില്‍ അലിഞ്ഞുചേരും. പരിപ്പുകളില്‍ കോള്‍ടാര്‍ ചായങ്ങള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ പരിപ്പ്‌ കഴുകിയ വെള്ളത്തില്‍ അല്‌പം ഹൈഡ്രോക്ലോറിക്ക്‌ ആസിഡ്‌ ചേര്‍ത്താല്‍ ചുവപ്പുനിറം കാണും. അരിയില്‍ കാവി പൂശിയിട്ടുണ്ടെങ്കില്‍ കഴുകുമ്പോള്‍ കാവി മാറുകയും വെള്ള അരി പുറത്തുവരികയും ചെയ്യുന്നു.

Class VII Malayalam(അടിസ്ഥാനപാഠാവലി) Unit-1കളിക്കളം Chapters-4.കൂട്ടുകാരനെ കണ്ടപ്പോള്‍

കൂട്ടുകാരനെ കണ്ടപ്പോള്‍

Friday 5 July 2013

Class VIII Malayalam (കേരളപാഠാവലി Unit-3 മണ്ണില്‍ പുതഞ രത്‌നങ്ങള്‍) Chapter-1.പണയമുതല്‍

പണയമുതല്‍

Class VIII Malayalam (കേരളപാഠാവലി Unit-2വേല എന്ന കല) Chapter-3.മടിയന്മാര്‍ മുടിയന്മാര്‍

കേരളീയത നമ്പ്യാര്‍ക്കവിതകളില്‍
പുരാണകഥകള്‍ പുനരാഖ്യാനം ചെയ്‌ത്‌ പഠിച്ചും പഠിപ്പിച്ചും പോന്ന ഒരു സാഹിത്യസമൂഹത്തിലാണ്‌ നമ്പ്യാര്‍ ജനിച്ചത്‌. സാമ്പത്തികത്തകര്‍ച്ചയും സാംസ്‌കാരികത്തകര്‍ച്ചയും ഒരുമിച്ചനുഭവിക്കുന്ന ഒരു ജനവിഭാഗം അന്ന്‌ കേരളത്തിലുണ്ടായിരുന്നു. കൂത്തും കൂടിയാട്ടവും കഥകളിയും ഉപരിവര്‍ഗകലകളെന്ന നിലയില്‍ തഴച്ചുവളര്‍ന്നു. അധഃസ്ഥിതര്‍ക്കു പൊതുവായ സംഘടിതകലാരൂപങ്ങള്‍ ഒന്നും ഇല്ലായിരുന്നു. ഇപ്രകാരം അധഃസ്ഥിതരായ ഒരു വിഭാഗം ജനതയ്‌ക്ക്‌ ആസ്വദിക്കുന്നതിനായി തയാറാക്കിയ കവിതകളാണ്‌ തുള്ളല്‍ക്കവിതകള്‍ എന്നു പറയാം. ഭൂരിപക്ഷം വരുന്ന ഈ വിഭാഗം തുള്ളലെന്ന പൊതുജനകലാരൂപത്തെ ആവേശഭരിതരായി സ്വീകരിക്കുകയും ചെയ്‌തു. സംസ്‌കൃതം പഠിക്കാത്ത, കലാസ്വാദനശിക്ഷണം ലഭിക്കാത്ത, ശൂദ്രന്മാര്‍ തന്നെയായിരുന്നിരിക്കാം നമ്പ്യാരുടെ പ്രധാനശ്രോതാക്കളും കാണികളും. ഗ്രാമത്തിന്റെ മാത്രമല്ല നഗരത്തിന്റെയും കവിയായിരുന്നു നമ്പ്യാര്‍. രാജധാനികളിലും ഗ്രാമങ്ങളിലും അദ്ദേഹം ജീവിച്ചു. സഞ്ചാരപരിചയംകൊണ്ടും സമ്പര്‍ക്കംകൊണ്ടും കേരളീയരുടെ മുഴുവന്‍ വക്താവാകാന്‍ അങ്ങനെ നമ്പ്യാര്‍ക്കു സാധിച്ചു. അദ്ദേഹം പുനരാഖ്യാനം ചെയ്‌ത പുരാണകഥകളില്‍ കേരളീയ സാമൂഹികജീവിതം നിറഞ്ഞുനില്‍ക്കുന്നതിനുള്ള കാരണവും ഇതാണ്‌. 

തുള്ളല്‍ മൂന്നുവിധം
1. ശീതങ്കന്‍തുള്ളല്‍: പുലയരുടെ ജാതിപ്പേരാണ്‌ ശീതങ്കന്‍. അവരുടെയിടയിലെ വിവിധ നൃത്തസമ്പ്രദായങ്ങളില്‍ കുരുത്തോലയാണ്‌ പ്രധാന അലങ്കാരം. ശീതങ്കന്‍തുള്ളലിനും കുരുത്തോല വേഷം അണിയുന്നു. പറയന്‍തുള്ളലിനെക്കാള്‍ വേഗത്തിലാണ്‌ ഇത്‌ ചൊല്ലുന്നത്‌.
2. പറയന്‍തുള്ളല്‍: പറയന്‍തുള്ളലില്‍ വക്‌താവ്‌ പറയനാണെന്ന്‌ നമ്പ്യാര്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌. വേഷഭൂഷാദികളിലും ഈ തുള്ളലിന്‌ പറയരുടെ പ്രാചീനകലാരൂപങ്ങളുമായി ബന്‌ധമുണ്ട്‌. പതിഞ്ഞ മട്ടിലാണിത്‌ പാടുന്നത്‌.
3. ഓട്ടന്‍തുള്ളല്‍: പറയന്‍, ശീതങ്കന്‍ എന്നിവയെ അപേക്ഷിച്ച്‌ അല്‍പ്പം ഓടിച്ച്‌ (വേഗത്തില്‍) ചൊല്ലേണ്ടതുകൊണ്ടായിരിക്കാം ഇതിന്‌ ഓട്ടന്‍ എന്ന പേരുണ്ടായത്‌. കണിയാന്‍സമുദായക്കാരുടെ കോലംതുള്ളലില്‍ ഓട്ടന്‍തുള്ളലിന്റെ പൂര്‍വരൂപം കാണാം. മുഖത്തു പച്ചതേയ്‌ക്കുന്ന സമ്പ്രദായം കോലംതുള്ളലില്‍നിന്ന്‌ നമ്പ്യാര്‍ സ്വീകരിച്ചതാവാം. ഇങ്ങനെ തുള്ളലുകള്‍ ഓരോന്നുംതന്നെ ഓരോ പ്രാചീനകലാരൂപങ്ങളോടു ബന്‌ധപ്പെട്ടിരിക്കുന്നു. 

Monday 1 July 2013

Class IX - Malayalam (അടിസ്‌ഥാന പാഠാവലി Unit-1അന്നവിചാരം മുന്നവിചാരം)Chapter-3.അന്നം

അന്നം

Class IX Malayalam(കേരള പാഠാവലി Unit-3സൃഷ്‌ടിശക്തികള്‍ ഞങ്ങള്‍) Chapter-3.കല്ലെറിയുന്നവര്‍

കല്ലെറിയുന്നവര്‍

Class IX Malayalam(കേരള പാഠാവലി Unit-3സൃഷ്‌ടിശക്തികള്‍ ഞങ്ങള്‍) Chapter-2.മോഡേണ്‍ ടൈംസ്‌ - ആധുനികകാലത്തിന്റെ ഉല്‍ക്കണ്‌ഠകള്‍

ചാര്‍ലി ചാപ്ലിന്‍


1889 ഏപ്രില്‍ 16-ന്‌ ലണ്ടനില്‍ ജനിച്ചു. 1901-ല്‍ അച്ഛന്‍ മരിച്ചതോടെ അമ്മയെയും സഹോദരന്‍ സിഡ്‌നിയെയും നോക്കേണ്ട ബാധ്യത പത്തുവയസ്സുകാരനായ ചാര്‍ലിക്കായി. സ്‌കൂള്‍പഠനം അതോടെ നിര്‍ത്തി തെരുവിലേക്കിറങ്ങി. വിനോദശാലകളില്‍ പാട്ടു പാടിയും കോമാളിവേഷങ്ങള്‍ കെട്ടിയും നിത്യവൃത്തിക്കു പണം കണ്ടെത്തി. സഹോദരന്‍ സിഡ്‌നി ചാപ്ലിനും ചാര്‍ലിക്കൊപ്പമുണ്ടായിരുന്നു.
1913 നവംബറില്‍ ചാര്‍ലി ചാപ്ലിന്‍ ആദ്യമായി മൂവിക്യാമറയ്‌ക്കു മുന്നിലെത്തി. മാര്‍ക്ക്‌ സെന്നറ്റ്‌ & കീസ്‌റ്റോണ്‍ ഫിലിം കമ്പനിക്കു വേണ്ടിയായിരുന്നു അത്‌. `മേക്കിങ്‌ എ ലിവിങ്‌' (1914) എന്ന ആദ്യചിത്രംതന്നെ ചാപ്ലിനെ ജനപ്രിയനാക്കി. 35 സിനിമകളിലാണ്‌ 1914-ല്‍ ചാപ്ലിന്‍ കീസ്‌റ്റോണിനുവേണ്ടി അഭിനയിച്ചത്‌. അവയില്‍ പകുതിയും അദ്ദേഹം തന്നെ എഴുതി സംവിധാനവും എഡിറ്റിങും നിര്‍വ്വഹിച്ചവയായിരുന്നു. `കിഡ്‌ ഓട്ടോ റേസസ്‌ അറ്റ്‌ വെനീസ്‌' എന്ന ചിത്രത്തിലാണ്‌ ചാപ്ലിന്‍ ആദ്യമായി തെണ്ടിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്‌. 1918-ല്‍ ചാപ്ലിന്‍ സ്വന്തം സ്‌റ്റുഡിയോ ആരംഭിച്ചു. അടുത്തവര്‍ഷം `യുണൈറ്റഡ്‌ ആര്‍ട്ടിസ്‌റ്റ്‌സ്‌' എന്ന ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനം തുടങ്ങി.



1927-ല്‍ സംസാരിക്കുന്ന ചലച്ചിത്രങ്ങള്‍ രംഗത്തെത്തിയെങ്കിലും ചാപ്ലിന്‍ നിശ്ശബ്‌ദസിനിമയില്‍ ഉറച്ചുനിന്നു. ഒടുവില്‍ ശബ്‌ദചിത്രത്തിലേക്കു തിരിഞ്ഞു. നിശ്ശബ്‌ദകാലഘട്ടത്തിലെ ചാപ്ലിന്‍ ചിത്രങ്ങളില്‍ഏറ്റവും മികച്ചവ `എ ഡോഗ്‌സ്‌ ലൈഫ്‌' (1918), `ദ കിഡ്‌' (1921), `ദ ഗോള്‍ഡ്‌ റഷ്‌' (1925), `സിറ്റി ലൈറ്റ്‌സ്‌' (1931), `ദ മോഡേണ്‍ ടൈംസ്‌' (1936) എന്നിവയാണ്‌. `ദ ഗ്രേറ്റ്‌ ഡിക്‌റ്റേറ്റര്‍' (1940), മോണ്‍സ്യോര്‍ വെര്‍ദോ' (1947), ലൈംലൈറ്റ്‌ (1952), `എ കിങ്‌ ഇന്‍ ന്യൂയോര്‍ക്ക്‌' (1957), `എ കൗണ്ടസ്‌ ഫ്രം ഹോങ്കോങ്‌' (1967) എന്നിവയാണ്‌ ചാപ്ലിന്റെ
ശബ്‌ദചിത്രങ്ങള്‍. അദ്ദേഹം തന്നെയാണ്‌ എല്ലാ ചിത്രങ്ങളും സംവിധാനം ചെയ്‌തതും. 1964-ല്‍ ചാപ്ലിന്‍ ആത്‌മകഥയായ `മൈ ഓട്ടോബയോഗ്രഫി' പ്രസിദ്ധീകരിച്ചു. 1972-ല്‍ ചാപ്ലിന്‌ സ്‌പെഷ്യല്‍ ഓസ്‌കര്‍ സമ്മാനിക്കപ്പെട്ടു. 1975-ല്‍ ബ്രിട്ടനില്‍നിന്നു സര്‍ സ്ഥാനവും ലഭിച്ചു. 1977 ഡിസംബര്‍ 25-ന്‌ അന്തരിച്ചു. 

ദീര്‍ഘദര്‍ശിയായ കൊമേഡിയന്‍
ചാര്‍ലിചാപ്ലിന്‍ എത്ര ദീര്‍ഘവീക്ഷണമുള്ള വ്യക്‌തിയായിരുന്നു എന്ന്‌ മനസ്സിലാക്കണമെങ്കില്‍ മോഡേണ്‍ ടൈംസ്‌ എന്ന നിശബ്‌ദ സിനിമ കാണണം. ചിത്രം തുടങ്ങുന്നത്‌ സ്‌ക്രീന്‍ നിറഞ്ഞുനില്‍ക്കുന്ന വലിയ ഒരു ടൈംപീസില്‍ സൂപ്പര്‍ ഇംപോസ്‌ ചെയ്യപ്പെട്ട ടൈട്ടിലുകള്‍ കാണിച്ചുകൊണ്ടാണ്‌. ആധുനിക ഘട്ടത്തില്‍ `സമയം' ഒരു കൊലയാളിയുടെ റോളാണ്‌ നല്‍കുന്നതെന്ന സന്ദേശം നല്‍കുന്ന ചിത്രം തുടങ്ങുന്നത്‌ ഒരു ഫാക്‌ടറി ഉടമ ക്ലോസ്‌ഡ്‌ സര്‍ക്യൂട്ട്‌ ടിവിയിലൂടെ ഫാക്‌ടറിക്കകത്ത്‌ ജോലി ചെയ്യുന്ന ഓരോ തൊഴിലാളിയുടെയും ജോലിയെ നിരീക്ഷിക്കുന്നതിലൂടെയാണ്‌. ഇപ്പോള്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍ മണലാരണ്യങ്ങളില്‍ പൊരിവെയിലത്ത്‌ പണിയെടുക്കുന്നവരെ അറബി തന്റെ എ.സി. റൂമിലിരുന്ന്‌ ക്ലോസ്‌ഡ്‌ ടിവിയിലൂടെ നിരീക്ഷിക്കുന്ന കാര്യമോര്‍ക്കുക. ടിവി പ്രചാരത്തില്‍ വന്നിട്ടില്ലാത്ത കാലത്താണ്‌ ചാപ്ലിന്‍ ഇൗ സിനിമ എടുത്തത്‌ എന്ന്‌ ഓര്‍ക്കുക. 1930-കളില്‍ തന്നെ ചാപ്ലിന്‍ ഈ ലോകത്ത്‌ അധിനിവേശശക്തികള്‍ ഭാവിയില്‍ ഉയര്‍ത്തിയേക്കാവുന്ന ഭീഷണിയേയും അതോടൊപ്പം ശാസ്‌ത്രം വികസിക്കുന്നതോടെ നേട്ടങ്ങളോടൊപ്പം അവ ദുരുപയോഗപ്പെടുത്താനുള്ള സാദ്ധ്യതയെയും കുറിച്ച്‌ ബോധവാനായിരുന്നെന്നു വേണം കരുതാന്‍. 

Class IX Malayalam(കേരള പാഠാവലി Unit-3സൃഷ്‌ടിശക്തികള്‍ ഞങ്ങള്‍) Chapter-1.വേലക്കാരനോ യജമാനനോ

വേലക്കാരനോ യജമാനനോ

Class IX Malayalam(കേരള പാഠാവലി)Unit-2 Chapter-4.ഒരു ചെറുപുഞ്ചിരി

ഒരു ചെറുപുഞ്ചിരി

Class IX Malayalam(കേരള പാഠാവലി)Unit-2 Chapter-3.ദശരഥവിലാപം

രാമായണപിറവിക്കു പിന്നിലെ കഥ
ആദികാവ്യമാണ്‌ രാമായണം. വാല്‌മീകിയാണ്‌ ഈ കാവ്യത്തിന്‍െറ
രചയിതാവ്‌. രാമായണത്തിന്‍െറ രചനയ്‌ക്കു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്‌. ഒരിക്കല്‍ തമസാനദിയില്‍ സ്‌നാനകര്‍മ്മം ചെയ്‌തുകൊണ്ടിരിക്കുകയായിരുന്നു വാല്‌മീകി. അപ്പോഴാണ്‌ മരക്കൊമ്പിലിരുന്ന ക്രൗഞ്ചപ്പക്ഷികളിലൊന്നിനെ ഒരു വേടന്‍ അമ്പെയ്‌തുവീഴ്‌ത്തുന്നതു കണ്ടത്‌. ഇൗ കാഴ്‌ച വാല്‌മീകിയുടെ മനസ്സിനെ വേദനിപ്പിച്ചു. ആ വികാരം
`മാ നിഷാദ പ്രതിഷ്‌ഠാം ത്വമഗമ:
ശാശ്വതീസമാ:
യത്‌ക്രൗഞ്ചമിഥുനാ ദേകമവധീ:
കാമമോഹിതം

എന്ന്‌ ശ്ലോകരൂപത്തില്‍ പുറത്തുവന്നു. ഉടനെ ബ്രഹ്മാവ്‌ അവിടെ പ്രത്യക്ഷനാകുകയും 

ആ ശ്ലോകമാതൃകയില്‍ ശ്രീരാമകഥ രചിക്കുവാന്‍ വാല്‌മീകിയോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. വനവാസകാലത്ത്‌ ശ്രീരാമന്‍ വാല്‌മീകിയുടെ ആശ്രമം സന്ദര്‍ശിച്ചിരുന്നു. രാമനാല്‍ ഉപേക്ഷിക്കപ്പെട്ടശേഷം സീത താമസിച്ചതും വാല്‌മീകിയുടെ ആശ്രമത്തിലായിരുന്നു. ഇങ്ങനെ വാല്‌മീകിയുടെ ജീവിതം പലതരത്തില്‍ ശ്രീരാമനോട്‌ ബന്ധപ്പെട്ടിരുന്നു. ശ്രീരാമചരിതത്തിന്റെ ഭൂത-ഭാവികാലങ്ങള്‍ ബ്രഹ്മാവുതന്നെ വാല്‌മീകിക്കു പറഞ്ഞുകൊടുത്തു. സീതയും പുത്രന്മാരായ കുശലവന്മാരും ആശ്രമത്തില്‍ പാര്‍ത്തിരുന്നതിനാല്‍ വര്‍ത്തമാനചരിത്രവും വാല്‌മീകിക്ക്‌ അറിയാമായിരുന്നു. അങ്ങനെ ഇരുപത്തിനാലായിരം ശ്ലോകംകൊണ്ട്‌ വാല്‌മീകി രാമായണകഥ കാവ്യരൂപത്തില്‍ എഴുതിത്തീര്‍ത്തു. തുടര്‍ന്ന്‌ ഈ കാവ്യം ലവനെയും കുശനെയും പഠിപ്പിച്ചു. ശ്രീരാമന്‍ അശ്വമേധയാഗം നടത്തുന്ന സമയത്ത്‌ വാല്‌മീകിയോടൊന്നിച്ച്‌ അയോധ്യയില്‍ വന്ന കുശലവന്മാര്‍ ഇൗ കാവ്യം പാടി. രാമായണകഥയെ ഉപജീവിച്ച്‌ മലയാളത്തിലുണ്ടായ പ്രമുഖകൃതിയാണ്‌ എഴുത്തച്‌ഛന്‍െറ അദ്ധ്യാത്‌മരാമായണം കിളിപ്പാട്ട്‌. 

പത്തുദിക്കിലേക്കും രഥം പായിക്കുന്നവന്‍
ഇക്ഷ്വാകുവംശത്തില്‍പ്പെട്ട സുപ്രസിദ്ധനായ രാജാവാണ്‌ ദശരഥന്‍. ഇക്ഷ്വാകുവംശജനായ അജന്‍ എന്ന രാജാവിന്‌ ഇന്ദുമതി എന്ന രാജ്ഞിയില്‍ ജനിച്ചവനാണ്‌ ദശരഥന്‍.ദശരഥന്റെ യഥാര്‍ത്ഥനാമം നേമി എന്നായിരുന്നു. രഥം ഏകകാലത്തില്‍ പത്തുദിക്കുകളിലേക്കും അഭിമുഖമാക്കിക്കൊണ്ട്‌ സാരഥ്യവൈദഗ്‌ദ്ധ്യത്തോടുകൂടി സമരചാതുര്യം പ്രകടിപ്പിച്ചതുകൊണ്ട്‌ ഇദ്ദേഹത്തിന്‌ ബ്രഹ്മാവില്‍ നിന്ന്‌ ദശരഥന്‍ എന്നപേരു ലഭിച്ചു. കോസലരാജ്യത്തിന്റെ തലസ്ഥാനമായ അയോദ്ധ്യയായിരുന്നു ദശരഥന്റെ രാജധാനി. സരയൂനദിയുടെ തീരത്താണ്‌ അയോദ്ധ്യ സ്ഥിതി ചെയ്‌തിരുന്നത്‌. ദേവലോകത്ത്‌ ഇന്ദ്രനെപ്പോലെ അയോദ്ധ്യയില്‍ ദശരഥന്‍ ശോഭിച്ചിരുന്നു. കപ്പംകൊടുക്കുന്നതിനുവേണ്ടി സാമന്തരാജാക്കന്മാര്‍ക്ക്‌ വന്നുവസിക്കുന്നതിനുള്ള കൊട്ടാരങ്ങള്‍ പോലും അയോദ്ധ്യയില്‍ ഉണ്ടായിരുന്നു.
ഇദ്ദേഹത്തിന്‌ കൗസല്യ, കൈകേയി, സുമിത്ര എന്ന്‌ മൂന്നു ഭാര്യമാര്‍ ഉണ്ടായിരുന്നു. ദശരഥന്‌ കൗസല്യയില്‍ രാമനും കൈകേയിയില്‍ ഭരതനും സുമിത്രയില്‍ ലക്ഷ്‌മണനും ശത്രുഘ്‌നനും ജനിച്ചു. പുത്രന്മാരായ രാമലക്ഷ്‌മണന്മാര്‍ വനവാസത്തിനു പോയപ്പോള്‍ വികാരവിവശനായി നിലംപതിച്ച ദശരഥന്‍ അതിനുശേഷം ആ മോഹാലസ്യത്തില്‍നിന്നും ഉണര്‍ന്നില്ല. അദ്ദേഹം മരിച്ചസമയത്ത്‌ ഭരതശത്രുഘ്‌നന്മാര്‍ കേകയരാജ്യത്തും രാമലക്ഷ്‌മണന്മാര്‍ വനത്തിലുമായിരുന്നു. അങ്ങനെ ദശരഥന്‌ ശ്രാവണന്റെ വൃദ്ധമാതാപിതാക്കളില്‍ നിന്നും ലഭിച്ച ശാപം അര്‍ത്ഥവത്തായി.